Archive for 2010

ദൈവ വിധിവിലക്കുകളുടെ അടിസ്ഥാനത്തില് ആവിഷ്കരിച്ച ഭരണരീതിയാണ്‌ അന്ത്യപ്രവാചകന്റെഅവസാനകാലത്ത്‌ ആരംഭിച്ച ഇസ്ലാമിക ഭരണവും ഭരണകൂടവുംആദ്യ ഭരണാധികാരി മുഹമ്മദ്നബി തന്നെയായിരുന്നുഅതിനു ശേഷം അര്ഹതയുടെ അടിസ്ഥാനത്തില്‍ അബൂബക്കര്‍, ഉമര്‍,ഉസ്മാന്‍, അലി എന്നിവര് അധികാരമേറ്റെടുത്ത്‌ ഭരണം നടത്തിപിന്നീട്‌ അഞ്ചാമതൊരു ഖലീഫ(ഖുര്ആനിനും നബിചര്യക്കുമനുസരിച്ച്‌) ഭരണം നടത്താനുണ്ടായില്ലഇത്‌ ഇസ്ലാമിന്റെ ദാര്ശനികപരാജയമല്ലേഉസ്മാന്റെയും അലിയുടെയും ഭരണകാലത്ത്‌ ആയിരക്കണക്കിന്‌ മുസ്ലിംകള്കൊല്ലപ്പെടാനിടയായികൊല്ലപ്പെട്ടതും കൊന്നതും കറതീര്ന്ന മുസ്ലിംകള്‍ തന്നെ. ഇതില്‍ നിന്ന്മനസ്സിലാക്കാന്‍ കഴിയുന്നത്‌ ജനങ്ങള്‍ ഇസ്ലാമിക ഭരണം ഇഷ്ടപ്പെടുന്നില്ല എന്നല്ലേ?




എല്ലാവരും മതവിശ്വാസികളോ മതനിയമങ്ങള്‍ അനുസരിക്കുന്നവരോ ആകണമെന്ന്‌ അല്ലാഹു തന്നെഉദ്ദേശിച്ചിട്ടില്ലെന്നാണ്‌ വിശുദ്ധഖുര്ആനില്‍ നിന്ന്‌ തന്നെ വ്യക്തമാകുന്നത്‌. ``ഏതൊരു വസ്തുവെയുംഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ലതീര്ച്ചഅതൊരു കൊതുകോ അതിലുപരി നിസ്സാരമോആകട്ടെഎന്നാല്‍ വിശ്വാസികള്ക്ക്‌ അത്‌ തങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുമുള്ള സത്യമാണെന്ന്ബോധ്യമാകുന്നതാണ്‌. സത്യനിഷേധികളാകട്ടെ  ഉപമകൊണ്ട്‌ അല്ലാഹു എന്താണുദ്ദേശിക്കുന്നത്എന്ന്‌ ചോദിക്കുകയാണ്‌ ചെയ്യുക. അങ്ങനെ  ഉപമ നിമിത്തം ധാരാളം ആളുകളെ അവന്പിഴവിലാക്കുന്നുധാരാളം പേരെ നേര്വഴിയിലാക്കുകയും ചെയ്യുന്നുഅധര്മകാരികളല്ലാത്തആരെയും അത്‌ നിമിത്തം അവന് പിഴപ്പിക്കുകയില്ല.'' (വി.ഖു. 2:26) 


``അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്അവരെയൊക്കെ അവന്‍ സന്മാര്ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നുഅതിനാല്‍ നീഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്‌.'' (വി.ഖു. 6:35) 


``എന്നാല്‍ നീ അതിയായിആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല.'' (വി.ഖു. 12:103) 


``പറയുകസത്യംനിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നുഅതിനാല് ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ.ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ.'' (വി.ഖു. 18:29)



ജനങ്ങളില്‍ കുറേപേര്‍ ഇസ്ലാമിക ആദര്ശത്തില് വിശ്വസിക്കാനും കുറെ പേര്‍ അതിനെനിഷേധിക്കാനുമുള്ള സാധ്യത ഇസ്ലാമിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുര്ആനില്‍ തന്നെവ്യക്തമാക്കിയിരിക്കെ ആളുകള്‍ ഇസ്ലാമില്‍ നിന്ന് വ്യതിചലിക്കുന്നത്‌ ദാര്ശനികമായപരാജയമാണെന്ന്‌ പറയാന്‍ യാതൊരു ന്യായവുമില്ല. ജനങ്ങളില്‍ ഭൂരിഭാഗം സത്യമതംസ്വീകരിക്കുകയില്ലെന്നാണ്‌ മുകളില്‍ ഉദ്ധരിച്ച 12:103 സൂക്തവും മറ്റു പല ഖുര്ആന്‍ സൂക്തങ്ങളുംവ്യക്തമാക്കുന്നത്‌. അതിനാല്‍ കുറെ ആളുകള്‍ ഇസ്ലാമിക ഭരണം ഇഷ്ടപ്പെടാതിരിക്കുന്നതില്അത്ഭുതമൊന്നും ഇല്ല.


ഖുര്ആനും പ്രവാചകചര്യയും പൂര്ണമായി പിന്തുടര്ന്നവരാണ്‌ ഖലീഫമാര്‍ എന്ന്‌ പറയുന്നതിന്പില്ക്കാല ഖലീഫമാരൊക്കെ ഇസ്ലാമിനെ പരിത്യജിച്ചുവെന്ന്‌ അര്ഥമില്ലചില്ലറ വീഴ്ചകള്സംഭവിച്ചുവെങ്കിലും ഇസ്ലാമിനോട്‌ പൊതുവെ പ്രതിബദ്ധത പുലര്ത്തിയവര്‍ തന്നെയാണ്പില്ക്കാലത്ത് ഇസ്ലാമിക ഭരണകൂടങ്ങള്ക്ക്‌ നേതൃത്വം നല്കിയ നൂറുകണക്കില്‍ ഖലീഫമാര്‍. കൂട്ടത്തില്‍ തികച്ചും മാതൃകാപരമായ ഇസ്ലാമിക ഭരണം നടത്തിയ ഖലീഫാ ഉമര്ബിന്അബ്ദില്അസീസും ഉള്പ്പെടുന്നു.


മുസ്ലിംകള്ക്കിടയില്‍ വഴക്കോ ആഭ്യന്തരയുദ്ധമോ ഉണ്ടാവുകയില്ലെന്ന്‌ അല്ലാഹുവോ നബി()യോപറഞ്ഞിട്ടില്ലഎന്ന്‌ മാത്രമല്ല അങ്ങനെയൊക്കെ സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ വിശുദ്ധഖുര്ആനില് പരാമര്ശിച്ചിട്ടുമുണ്ട്‌:  ``സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള് പരസ്പരംപോരടിച്ചാല്‍ അവര്ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കണംഎന്നിട്ട് രണ്ടില്‍ ഒരു വിഭാഗംമറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട്‌, അവര്അല്ലാഹുവിന്റെ കല്പനയിലേക്ക്‌ മടങ്ങുന്നതുവരെ നിങ്ങള്‍ സമരം ചെയ്യണംഅങ്ങനെ  വിഭാഗംമടങ്ങിവരികയാണെങ്കില്‍ നിങ്ങള്‍  രണ്ടു വിഭാഗങ്ങള്ക്കിടയില്‍ നീതിപൂര്വംരഞ്ജിപ്പുണ്ടാക്കുകയും നിങ്ങള് നീതിപാലിക്കുകയും ചെയ്യുകതീര്ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.'' (വി.ഖു. 49:9) 


ഇസ്ലാം ഒരു ഉട്ടോപ്യന്‍ ആശയമല്ലെന്നും എല്ലായാഥാര്ഥ്യങ്ങളും സംഭവ്യതകളും പരിഗണിക്കുന്ന ദൈവിക ആദര്ശമാണെന്നുമത്രെ ഇതില്നിന്നൊക്കെ ഗ്രഹിക്കാവുന്നത്.

from മുഖാമുഖം @ ശബാബ് വാരിക 


``തങ്ങളുടെ ശരീരഘടനയിലെ വ്യത്യാസത്തെ കുറിച്ച്‌ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനാരോഗ്യകരമായ കൗതുകം വച്ചുപുലര്‍ത്താന്‍ പാടില്ല. ശരീരം പരസ്‌പരം മറച്ചുപിടിക്കാനുള്ള മനുഷ്യന്റെ വ്യഗ്രത പ്രകൃതിവിരുദ്ധമാണ്‌. ശരീരം എത്ര മനോഹരമാണെന്ന്‌ കുട്ടികള്‍ മനസ്സിലാക്കണം. അതിനാല്‍ അവര്‍ ഉടുവസ്‌ത്രത്തിന്റെ മറയില്ലാത്ത അവയവങ്ങളുമായി മറ്റുള്ളവരോടൊപ്പം കളിക്കട്ടെ'' -ഒരു പുസ്‌തകവായനയില്‍ നിന്ന്‌ കിട്ടിയ ഈ വരികളോട്‌  പ്രതികരണമെന്താണ്‌?



ഈ വരികള്‍ എഴുതിയ ആളുടെ അഭിപ്രായം എല്ലാ പ്രായത്തിലുള്ള മനുഷ്യരും ശരീരം ഒട്ടും മറച്ചുവെക്കാതെ നടക്കണമെന്നാണോ അതല്ല കുട്ടികള്‍ മാത്രം അങ്ങനെ ചെയ്യണമെന്നാണോ എന്ന്‌ വ്യക്തമല്ല. മറച്ചുപിടിക്കാനുള്ള വ്യഗ്രത പ്രകൃതിവിരുദ്ധമാണെങ്കില്‍ വസ്‌ത്രം ധരിക്കുന്ന മനുഷ്യരൊക്കെ പ്രകൃതിവിരുദ്ധ ജീവിതം നയിക്കുന്നവരാണെന്ന്‌ വരും. എന്നാല്‍ പ്രകൃതി വിരുദ്ധ രതിയെ ന്യായീകരിക്കുന്നവര്‍ പോലും ഗുഹ്യഭാഗമെങ്കിലും മറയ്‌ക്കുന്ന വസ്‌ത്രം ധരിച്ചാണ്‌ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. നാഗരിക സമൂഹവുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്താത്ത ആദിവാസികള്‍ പോലും നാണം മറയ്‌ക്കാറുണ്ടെന്നാണ്‌ അവരെ സംബന്ധിച്ച ഫീച്ചറുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. വനവാസികളായ മനുഷ്യര്‍ ഒരു നാട്ടിലും വന്യമൃഗങ്ങളെ പോലെ നാണം മറയ്‌ക്കുന്ന ചിന്ത കൂടാതെ ജീവിക്കുന്നില്ല. 

നമ്മുടെ ആദിമാതാപിതാക്കള്‍ക്ക്‌ തന്നെ നാണം മറയ്‌ക്കണമെന്ന ബോധമുണ്ടായിരുന്നുവെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അറിയിക്കുന്നത്‌. ``അവര്‍ ഇരുവരും (ആദമും ഇണയും) ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത്‌ അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി'' (വി.ഖു 7:22). ഇതര ജന്തുക്കള്‍ക്ക്‌ ഇല്ലാത്തതും മനുഷ്യ പ്രകൃതിയുടെ താല്‌പര്യവുമാണ്‌ ഗുഹ്യഭാഗങ്ങള്‍ മറയ്‌ക്കണമെന്ന ബോധം. എന്നാല്‍ എക്കാലത്തും വികൃതാശയങ്ങളുടെ പിന്നാലെ പോയ ചുരുക്കം ചിലര്‍ വസ്‌ത്രധാരണം ഭക്തിക്ക്‌ വിരുദ്ധമാണെന്നോ പ്രകൃതിക്ക്‌ വിരുദ്ധമാണെന്നോ വാദിച്ചുപോന്നിട്ടുണ്ട്‌. മുഹമ്മദ്‌ നബി(സ) പ്രവാചകനായി നിയോഗിക്കപ്പെട്ട കാലത്ത്‌ ചില അറബികള്‍ നഗ്നരായി കഅ്‌ബയ്‌ക്ക്‌ ചുറ്റും പ്രദക്ഷിണം ചെയ്‌തിരുന്നു. അത്‌ തെറ്റാണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇപ്രകാരം ആഹ്വാനം ചെയ്യുന്നു: ``ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും നിങ്ങള്‍ക്ക്‌ അലങ്കാരമായിട്ടുള്ള വസ്‌ത്രങ്ങള്‍ ധരിച്ചുകൊള്ളുക'' (വി.ഖു 7:31). മനുഷ്യശരീരത്തിന്റെ മനോഹാരിത വസ്‌ത്രം കൊണ്ട്‌ തീര്‍ത്തും മറഞ്ഞുപോവുകയല്ല, വസ്‌ത്രം ശരീരത്തിന്‌ അലങ്കാരമാവുകയാണ്‌ ചെയ്യുന്നതെന്ന്‌ ഈ സൂക്തത്തില്‍ നിന്നു തെളിയുന്നു.

വസ്‌ത്രത്തെക്കുറിച്ച്‌ മറ്റൊരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ``ആദം സന്തതികളേ, നിങ്ങള്‍ക്ക്‌ നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്‌ക്കാനുതകുന്ന വസ്‌ത്രവും അലങ്കാര വസ്‌ത്രവും നല്‌കിയിരിക്കുന്നു. ധര്‍മനിഷ്‌ഠയാകുന്ന `വസ്‌ത്ര'മാകട്ടെ അതാണ്‌ കൂടുതല്‍ ഉത്തമം'' (7:26). നാണം മറയ്‌ക്കുക എന്നതിന്‌ പുറമെ ഗുഹ്യാവയവങ്ങളെ അമിതമായ ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും പരിക്കുകളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും സംരക്ഷിക്കുക എന്നതും വസ്‌ത്രധാരണം കൊണ്ടുള്ള പ്രയോജനമാകുന്നു. ശൈശവത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെല്ലാം പരസ്‌പരം മറകൂടാതെ ശരീരം കാണാന്‍ ഏത്‌ സമൂഹത്തിലും അവസരമുണ്ടാകാറുണ്ടല്ലോ. കൗമാരത്തിലും യൗവനത്തിലും മറയില്ലാത്ത കളി തുടര്‍ന്നാലാണ്‌ അനാരോഗ്യകരമായ പല പ്രവണതകളും ഉണ്ടാവുക. അതൊക്കെ അവര്‍ക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും അപരിഹാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. ലൈംഗിക അരാജകത്വം കൊണ്ട്‌ ആര്‍ക്കും ഒരു കാലത്തും മൗലികമായ നേട്ടമുണ്ടായിട്ടില്ല. ശരീരമാകെ മറയുന്ന വസ്‌ത്രം ധരിക്കുന്നവര്‍ക്കും സദാചാരബോധമില്ലെങ്കില്‍ കുഴപ്പമാണ്‌. അതുകൊണ്ടാണ്‌ ധര്‍മനിഷ്‌ഠയാകുന്ന വസ്‌ത്രമാണ്‌ കൂടുതല്‍ ഉത്തമമെന്ന്‌ അല്ലാഹു ഉണര്‍ത്തിയത്‌.

from മുഖാമുഖം @ ശബാബ് 


ആദ്യകാലത്ത്‌ തന്നെ രണ്ടു വിഭാഗം ജിഹാദിന്റെ ആള്‍ക്കാരുണ്ടായിരുന്നുവെന്നും അതില്‍ ആക്രമണപരമായ ജിഹാദ്‌ മതരാഷ്‌ട്ര ഭരണത്തിന്‌ വേണ്ടി പോരാടുന്നവരാണെന്നും മറുവിഭാഗക്കാര്‍ ജനാധിപത്യമൂല്യങ്ങള്‍ അംഗീകരിക്കുന്ന സമാധാനപരമായ ജിഹാദിന്റെ ആള്‍ക്കാരാണെന്നുമാണ്‌ അവകാശപ്പെടുന്നത്‌. ഇസ്‌ലാമിക ഭരണത്തില്‍ അമുസ്‌ലിംകള്‍ ജിസ്‌യ (മതനികുതി) കൊടുക്കാനുള്ള വിധിയുണ്ടാകുമ്പോള്‍ അമുസ്‌ലിംകളെയെല്ലാം മുസ്‌ലിംകളാക്കി മാറ്റിയെടുക്കാന്‍ ജിഹാദ്‌ നടത്തേണ്ട കാര്യമില്ലെന്നാണ്‌ ജനാധിപത്യത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്‌. മതം അല്ലാഹുവിന്‌ മാത്രമായി തീരുന്നതുവരെ സത്യനിഷേധികളോട്‌ യുദ്ധം ചെയ്യണമെന്ന നിയമം പ്രത്യേക സാഹചര്യത്തില്‍ മുസ്‌ലിംകളെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെ നേരിടാന്‍ കൊണ്ടുവന്നതാണെന്നും ഒരു ബഹുസ്വര സമൂഹത്തില്‍ ആക്രമണപരമായ ജിഹാദ്‌ കാലഹരണപ്പെട്ടിരിക്കുന്നുവെന്നുള്ള അഭിപ്രായത്തോടുള്ള പ്രതികരണമെന്താണ്‌?
ജിഹാദ്‌ എന്ന പദത്തിന്‌ എതിര്‍പ്പുകളെ നേരിട്ടുകൊണ്ട്‌ വിജയിക്കാനും മുന്നേറാനുമുള്ള ഊര്‍ജിതശ്രമം എന്നാണര്‍ഥം. ഇത്‌ കാലഹരണപ്പെടുന്ന പ്രശ്‌നമില്ല. സത്യം വ്യക്തമാക്കാനും അസത്യത്തില്‍ നിന്ന്‌ ആളുകളെ പിന്തിരിപ്പിക്കാനും വേണ്ടി യത്‌നിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനത്രെ. ഈ യത്‌നം തന്നെയും ജിഹാദിന്റെ അര്‍ഥപരിധിയില്‍ ഉള്‍പ്പെടുന്നതാണ്‌. പിശാചിന്റെയും പിണിയാളുകളുടെയും എതിര്‍പ്പുകളെ നേരിടാതെ ആര്‍ക്കും ഈ യത്‌നവുമായി മുന്നോട്ട്‌ നീങ്ങാന്‍ കഴിയില്ല. ആ എതിര്‍പ്പുകളെ തരണം ചെയ്‌തുകൊണ്ട്‌ ദൈവിക സത്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യ വ്യവസ്ഥയിലും ഏകാധിപത്യ വ്യവസ്ഥയിലുമെല്ലാം ശത്രുക്കളുണ്ടാകും. ശത്രുക്കളുടെ കൂട്ടത്തില്‍ ഏറെ അപകടകാരികളായ ചിലരുണ്ടാകും. അവരെ കാലികമായ യുദ്ധമുറയിലൂടെ തകര്‍ക്കുകയോ തളര്‍ത്തുകയോ ചെയ്യേണ്ടിവന്നേക്കാം. ചില ശത്രുക്കളെ അനുനയ തന്ത്രങ്ങളിലൂടെ സ്വാധീനിക്കേണ്ടതുണ്ടാകാം.
ഓരോ സന്ദര്‍ഭങ്ങള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്‌: ``നിങ്ങളോട്‌ യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധംചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുത്‌. പരിധി വിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുക തന്നെയില്ല'' (വി.ഖു 2:190). ``നല്ലതും ചീത്തയും സമമാവുകയില്ല. നല്ലത്‌ ഏതോ അതുകൊണ്ട്‌ നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു'' (വി.ഖു 41:34). സായുധ പ്രതിരോധവും പ്രത്യാക്രമണവും അനിവാര്യമായിത്തീരുന്ന സാഹചര്യങ്ങളെ സംബന്ധിച്ചാണ്‌ 2:190ല്‍ പറഞ്ഞിട്ടുള്ളത്‌. ഏറ്റവും നല്ല പെരുമാറ്റം കൊണ്ട്‌ ശത്രുക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ചാണ്‌ 41:34ല്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. വ്യത്യസ്‌തമായ സാഹചര്യങ്ങള്‍ ഏത്‌ കാലത്തും ഏത്‌ നാട്ടിലും സംജാതമാകാനിടയുണ്ട്‌.
ഏത്‌ തരത്തിലുള്ള ജിഹാദാണെങ്കിലും അതിന്റെ ലക്ഷ്യം മതരാഷ്‌ട്ര സ്ഥാപനമല്ല. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നിലനില്‌പാണ്‌. മുസ്‌ലിം സമൂഹം സ്വതന്ത്രമായി നിലനില്‌ക്കുമ്പോള്‍ അവരില്‍ അര്‍പ്പിതമാകുന്ന ബാധ്യതയാണ്‌ ഇസ്‌ലാമിക ഭരണക്രമം നടപ്പാക്കല്‍. ജിഹാദും ഇസ്‌ലാമിക നിയമങ്ങളും ജനാധിപത്യത്തിനോ മറ്റു പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ അനുസരിച്ച്‌ മാറിമറിയുന്നവയല്ല. ജനങ്ങളുടെ ലൗകിക കാര്യങ്ങള്‍ അവരുമായി കൂടിയാലോചിച്ചാണ്‌ തീരുമാനിക്കേണ്ടതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (42:38) വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിനെ ജനായത്തം എന്ന്‌ വിവക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ജനങ്ങളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കൊത്ത്‌ മത-ധാര്‍മിക നിയമങ്ങള്‍ മാറ്റി മറിക്കാന്‍ അല്ലാഹുവോ റസൂലോ(സ) അനുവദിച്ചിട്ടില്ല.
ആരെയും മുസ്‌ലിമാക്കി മാറ്റാന്‍ വേണ്ടി ജിഹാദ്‌ നടത്താന്‍ ഇസ്‌ലാമില്‍ നിര്‍ദേശമില്ല. മതമെന്നാല്‍ പ്രധാനമായി വിശ്വാസവും ധര്‍മനിഷ്‌ഠയുമാണ്‌. അത്‌ രണ്ടും മനുഷ്യജീവിതത്തില്‍ സ്വയം പ്രചോദിതമായി ഉണ്ടാകേണ്ടതാണ്‌. നിര്‍ബന്ധിച്ച്‌ ഉണ്ടാക്കാന്‍ ഇസ്‌ലാമില്‍ വകുപ്പില്ല. ``മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു''(വി.ഖു 2:256). ``പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക്‌ നാം നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്‌''(വി.ഖു 18:29). ``അതിനാല്‍ നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു. നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല''(വി.ഖു 88:21,22). ``നിന്റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയില്‍ ഉള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?''(വി.ഖു 10:99)
ജിസ്‌യഃ എന്നാല്‍ ഒരു വിധത്തിലുള്ള പ്രതിഫലം എന്നാണര്‍ഥം. ഇസ്‌ലാമിക ഭരണകൂടം തങ്ങളെ സംരക്ഷിക്കുകയും നിര്‍ബന്ധ സൈനികസേവനത്തില്‍ നിന്ന്‌ തങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നതിന്‌ പ്രതിഫലമായി അമുസ്‌ലിം പ്രജകള്‍ നല്‌കേണ്ട പ്രതിഫലമാണിത്‌. ഇത്‌ മതനികുതിയല്ല. അമുസ്‌ലിംകളെ നിര്‍ബന്ധിച്ച്‌ മുസ്‌ലിംകളാക്കാനുള്ള ഉപായവുമല്ല.
`മതം അല്ലാഹുവിനു വേണ്ടി മാത്രമായിത്തീരുക' എന്നതിന്റെ താല്‌പര്യം ആരുടെയെങ്കിലും ബലാല്‍ക്കാരത്തിന്‌ വഴങ്ങി ആളുകള്‍ മതം സ്വീകരിക്കേണ്ടി വരുന്ന അവസ്ഥ ഇല്ലാതാവുകയും ലോകരക്ഷിതാവും പരിപാലകനുമായ അല്ലാഹുവിന്റെ മാത്രം പ്രീതി കാംക്ഷിച്ച്‌ സത്യമതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം കൈവരുകയും ചെയ്യുക എന്നാണ്‌. ഏതൊരാള്‍ക്കും താന്‍ ഇഷ്‌ടപ്പെട്ട മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യം നല്‌കപ്പെടുന്ന നാടുകളില്‍ ആദര്‍ശ സ്വാതന്ത്ര്യത്തിന്‌ വേണ്ടി യുദ്ധം ചെയ്യേണ്ടിവരില്ല എന്ന കാര്യം വ്യക്തമാണ്‌. ഇതിന്റെയൊന്നും അര്‍ഥം ഇസ്‌ലാമിക നിയമം കാലഹരണപ്പെടുമെന്നല്ല. ഓരോ നിയമത്തിനും അത്‌ പ്രസക്തമാകുന്ന സ്ഥലകാല സാഹചര്യങ്ങളുണ്ടാകും.
from മുഖാമുഖം @ ശബാബ് 


``ഹിന്ദുമതം പോലെയാണ്‌ മറ്റു മതങ്ങളും. ഓരോ തെറ്റിനും വലിയ ശിക്ഷകള്‍ വിധിച്ച്‌ മരണാനന്തരം നടപ്പിലാക്കുന്ന രീതിയാണ്‌ ഓരോ മതത്തിനുമുള്ളത്‌. അത്‌ വാസ്‌തവമല്ലെന്ന്‌ ഉത്തമ ബോധ്യമുള്ളതിനാലാണ്‌ പുരോഹിതന്മാര്‍ പോലും തെറ്റുചെയ്യുന്നത്‌. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ്‌ സ്വര്‍ഗരാജ്യമെന്ന്‌ വിശ്വാസികളോട്‌ പറയുന്ന ക്രൈസ്‌തവ പുരോഹിതന്മാര്‍ അധ്വാനിക്കുകയോ ഭാരംചുമക്കുകയോ ചെയ്യാറില്ലല്ലോ. നരകം പോലെ തന്നെ സ്വര്‍ഗവും മിഥ്യയാണ്‌. മരണാനന്തര ജീവിതമെന്നത്‌ പരമാബദ്ധമാണ്‌. ശാസ്‌ത്രം തരിമ്പു പോലും അത്‌ വിശ്വസിച്ചിട്ടില്ല. മരണാനന്തരമുള്ള സ്വര്‍ഗ-നരക വാസങ്ങളും അബദ്ധമാണ്‌. അവിശ്വാസികള്‍ക്ക്‌ നരകം ഉറപ്പാണെന്ന്‌ എല്ലാ മതങ്ങളും പറയുന്നു. ഒരു മതവിശ്വാസിയെ സംബന്ധിച്ച്‌ മറ്റു മതവിശ്വാസികളെല്ലാം അവിശ്വാസികളാണ്‌. അങ്ങനെയാണെങ്കില്‍ മതവിശ്വാസികള്‍ ഉണ്ടെന്ന്‌ പറയുന്ന നരകത്തില്‍ പരേതരെല്ലാം ഉണ്ടാകണമല്ലോ.'' (ജനയുഗം ദിനപത്രത്തില്‍ 17-07-2010 ന്‌ കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌)
മേല്‍ പറഞ്ഞ കണ്ടെത്തലിനോട്‌ എങ്ങനെ പ്രതികരിക്കുന്നു?

മാനവരാശിയെ സകല നന്മകളിലേക്കും നയിക്കാന്‍ വേണ്ടി പ്രപഞ്ചനാഥന്‍ കാലാകാലങ്ങളില്‍ വിവിധ സമൂഹങ്ങളിലേക്ക്‌ നിയോഗിച്ച പ്രവാചകന്മാര്‍ പ്രബോധനം ചെയ്‌ത അഭൗതിക വിഷയമാണ്‌ പരലോക ജീവിതം. അതുകൊണ്ടാണ്‌ എല്ലാ മതങ്ങളിലും ഇത്‌ സംബന്ധിച്ച വിശ്വാസം നിലനില്‌ക്കുന്നത്‌. പ്രവാചകന്മാര്‍ പഠിപ്പിച്ചതിന്‌ പുറമെ ഭാവനാശാലികള്‍ പറഞ്ഞുണ്ടാക്കിയ കല്‌പിത കഥകളും ഈ വിഷയകമായി ചില സമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്‌.
സാക്ഷാല്‍ സ്വര്‍ഗവും നരകവും ഈ ഭൗതിക ലോകത്തല്ല; ഈ ലോകം അവസാനിച്ച ശേഷം പ്രപഞ്ചനാഥനായ അല്ലാഹു ഒരുക്കുന്ന ശാശ്വതമായ മറ്റൊരു ലോകത്താണെന്നത്രെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ പറയുന്നത്‌. അതിനാല്‍ ഭൗതിക പ്രതിഭാസങ്ങള്‍ മാത്രം കണ്ടെത്താന്‍ ഉപകരിക്കുന്ന ശാസ്‌ത്രത്തിന്റെ അന്വേഷണോപാധികള്‍ മുഖേന പരലോകത്തെ സംബന്ധിച്ച്‌ യാതൊന്നും അറിയാന്‍ കഴിയില്ല. എന്നാല്‍ പ്രപഞ്ചത്തെ പഠിക്കാനും ഭൗതിക വിസ്‌മയങ്ങള്‍ കണ്ടെത്താനും അറിവ്‌ നല്‌കപ്പെട്ട, ബൃഹത്തായ ജീവിതോപാധികള്‍ സ്വായത്തമാക്കാന്‍ കഴിവ്‌ നല്‌കപ്പെട്ട മനുഷ്യന്‍ മരണത്തോടെ വട്ടപ്പൂജ്യമായിത്തീരരുതെന്നും, മഹാന്മാര്‍ അനശ്വരരായിത്തീരണമെന്നും പലര്‍ക്കും ആഗ്രഹമുണ്ട്‌. പലരും `അമര്‍ രഹെ' ആശംസിക്കാറുണ്ട്‌. `അദ്ദേഹം അനശ്വരതയിലേക്ക്‌ യാത്രയായി' എന്ന്‌ ചരമക്കുറിപ്പുകളില്‍ രേഖപ്പെടുത്താറുണ്ട്‌. പരലോകം സത്യമല്ലെങ്കില്‍ ഇതൊക്കെ അര്‍ഥശൂന്യമായ വാക്കുകള്‍ മാത്രമായിരിക്കും.
പ്രവാചകന്മാര്‍ പഠിപ്പിച്ച മതത്തില്‍ പുരോഹിതന്മാര്‍ എന്നൊരു ഉല്‍കൃഷ്‌ട വിഭാഗമോ അവര്‍ക്ക്‌ പ്രത്യേക അവകാശങ്ങളോ ഇല്ല. നന്മ ചെയ്‌ത എല്ലാവര്‍ക്കും സല്‍ഫലം. തിന്മ ചെയ്‌തിട്ട്‌ പശ്ചാത്തപിക്കാത്തവര്‍ക്ക്‌ ശിക്ഷ. ഇതാണ്‌ ദൈവിക മതത്തിന്റെ അധ്യാപനം. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും അധിപന്‍ ലോകരക്ഷിതാവാണ്‌. ആരെയൊക്കെ സ്വര്‍ഗത്തിലാക്കണമെന്നും ആരെയൊക്കെ നരകത്തിലാക്കണമെന്നും അവനാണ്‌ തീരുമാനിക്കുന്നത്‌. പുരോഹിതന്മാരോ മതനേതാക്കളോ പരലോകം സംബന്ധിച്ച്‌ തീരുമാനാധികാരമുള്ളവരല്ല. ലോകരക്ഷിതാവിനെ മാത്രം ആരാധിക്കുന്നവര്‍ സ്വര്‍ഗാവകാശികളായിരിക്കുമെന്നും ഇതര ദൈവങ്ങളെ ആരാധിക്കുന്നവരും അവരോട്‌ പ്രാര്‍ഥിക്കുന്നവരും നരകാവകാശികളായിരിക്കുമെന്നും വേദഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളതാണ്‌. സ്വര്‍ഗം ഏതെങ്കിലുമൊരു സമുദായക്കാര്‍ക്ക്‌ മാത്രം അവകാശപ്പെട്ടതാണെന്ന്‌ പ്രവാചകന്മാരാരും പഠിപ്പിച്ചിട്ടില്ല.
പരലോക വിശ്വാസികള്‍ക്ക്‌ മൗലികമായ യാതൊരു നഷ്‌ടവും ഇഹത്തിലോ പരത്തിലോ സംഭവിക്കാനില്ല. കാരണം, പരലോകത്തിന്‌ വേണ്ടി ഒരു വിശ്വാസി ചെയ്യേണ്ടത്‌ സല്‍പ്രവൃത്തികള്‍ പരമാവധി അനുഷ്‌ഠിക്കുകയും ദുഷ്‌പ്രവൃത്തികള്‍ പരമാവധി ഉപേക്ഷിക്കുകയുമാണ്‌. ഇങ്ങനെയുള്ള ഒരു ജീവിതരീതി സ്വീകരിച്ചാല്‍ ഇഹലോകത്തും സല്‍ഫലമാണ്‌ ഉണ്ടാവുക. ദൈവികമതത്തില്‍ വിലക്കിയ ദുര്‍വൃത്തികള്‍ ചെയ്യുന്നവര്‍ക്ക്‌ ആത്യന്തികമായി കഷ്‌ടനഷ്‌ടങ്ങളേ ഉണ്ടാകൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പരലോക മോക്ഷത്തിന്‌ ഉതകുന്ന കാര്യങ്ങളൊക്കെ ഇഹലോകത്ത്‌ ക്ഷേമത്തിനും സൗഖ്യത്തിനും ഉപകരിക്കുന്നതാണ്‌. അതിനാല്‍ പരലോക വിശ്വാസം നിരാശയ്‌ക്കോ നഷ്‌ടബോധത്തിന്നോ ഒരിക്കലും നിമിത്തമാവുകയില്ല. എന്നാല്‍ പരലോകത്തെ നിഷേധിക്കുന്നവന്‌ മരണം മുതല്‍ എന്നെന്നേക്കുമായി കഷ്‌ടനഷ്‌ടങ്ങളായിരിക്കും. ഇഹലോകത്തേക്ക്‌ തിരിച്ചുവരാനോ തെറ്റു തിരുത്താനോ അവസരം ലഭിക്കുകയേ ഇല്ല. പരലോകശിക്ഷ പേടിക്കാതെ താന്തോന്നിത്ത ജീവിതം നയിച്ചാല്‍ മാനസിക സംഘര്‍ഷവും ശാരീരിക രോഗങ്ങളുമായിരിക്കും ഫലം. ഇഹലോകക്ഷേമവും പരലോക മോക്ഷവും ഒരുപോലെ നഷ്‌ടപ്പെടുക എന്നതാണ്‌ യുക്തിവാദത്തിന്റെ ഫലമെങ്കില്‍ അതിനെക്കാള്‍ വലിയ ദുരന്തമെന്താണ്‌?

from Mukhaamukham @ Shabab


"അല്ലാഹു നിങ്ങള്ക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാകുകയും ചെയ്തു", "ഭൂമിയിലേക്ക്‌ (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്" [ഖുര്‍ആന്‍]

ഇസ്ലാം ശാസ്ത്രീയ സത്യങ്ങളുമായും കണ്ടുപിടിത്തങ്ങളുമായും പൊരുത്തപ്പെട്ടു പോകില്ലെന്നതിനു മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമായ തെളിവല്ലേ? ഭൂമിയും മറ്റും ഗോളാകൃതിയാണെന്ന് ഖുര്‍ആനിലെവിടെയെങ്കിലും സൂചനയുണ്ടോ? ശാസ്ത്രസത്യങ്ങളെ നിരാകരിച്ച മധ്യകാല കൃസ്ത്യന്‍ വിശ്വാസത്തെപ്പോലെ ഇസ്ലാമും ശാസ്ത്രവുമായി സമരസപ്പെട്ടു പോകാന്‍ കഴിയാത്ത മതമല്ലേ? 

ഭൂമി ഒരു ഗോളമാണെന്നത് പോലെതന്നെ സത്യമാണ് ഭൂമിയിലെ പരപ്പ്. പരന്ന പ്രതലത്തിലാണ് നാം ഇരിക്കുന്നതും നടക്കുന്നതും കളിക്കുന്നതും കെട്ടിടമുണ്ടാക്കുന്നതും വാഹനമോടിക്കുന്നതും. വിശുദ്ധ ഖുര്‍ആന്‍ ആകാശ ഭൂമികളെ സംബന്ധിച്ച് സംസാരിക്കുന്നത് നമുക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കുവാനും അവന്റെ കഴിവിന്റെ തെളിവുകള്‍ ചൂണ്ടിക്കാണിക്കുവാനുമാണ്. അതിനാലാണ്, ഭൂമിയെ നമ്മുടെ സുഖ ജീവിതത്തിനു പര്യാപ്തമായ മെത്തയോ വിരിപ്പോ ആക്കിയ കാര്യവും നമ്മുടെ എല്ലാ സംവിധാനങ്ങളും സ്ഥാപിക്കാനുധകുംവിധം നിരപ്പുള്ളതാക്കിയ കാര്യവും അല്ലാഹു ചൂണ്ടിക്കാണിക്കുന്നത്.

ഭൂതലത്തിനപ്പു റത്തേക്ക് ചിന്ത വ്യാപരിക്കുമ്പോഴാണ് ഭൂമിയുടെ ഗോളാകൃതിക്കു തെളിവുകള്‍ ലഭിക്കുന്നത്. സൂര്യ ചന്ദ്രന്മാരുടെ ഉദയാസ്തമനങ്ങള്‍ , ദിനരാത്രമാറ്റങ്ങള്‍ എന്നീ കാര്യങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് വിശുദ്ധ ഖുര്‍ആനിലും ഭൂമിയുടെ ഗോളാവസ്ഥ പരിഗണിച്ചിട്ടുണ്ട്. "രാത്രിയെക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു" (39:5]. ഒരു പരന്ന വസ്തുവിന്മേല്‍ മാറിമാറി വരുന്ന പ്രതിഭാസങ്ങളായിട്ടല്ല; ഒരു ഗോളത്തിന്മേല്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കാര്യങ്ങളായിട്ടാണ് ഈ വചനം രാപ്പകലുകളെ വിലയിരുത്തുന്നത്. "ഉദയസ്ഥാനത്തിന്‍റെയും, അസ്തമനസ്ഥാനത്തിന്‍റെയും രക്ഷിതാവാകുന്നു അവന്‍" [73:9], "രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍" [55:17], "ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്റെ" [70:40] എന്നീ വചനങ്ങളിലും ഒരു പരന്ന പ്രതലത്തില്‍ അനുഭവപ്പെടുന്ന ഉദയവും അസ്തമനവുമല്ല ഈ വാക്യങ്ങളില്‍ പരാമര്‍ശിക്കുന്നത്.

ഒരു സ്ഥലത്ത് താമസിക്കുന്ന വ്യക്തിക്ക് ഒരിടത്ത് സൂര്യന്‍ ഉദിക്കുകയും മറ്റൊരിടത്ത്‌ അസ്തമിക്കുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ ഭൂമിയുടെ വിവിധ മേഘലകളില്‍ താമസിക്കുന്ന കുറെപേരെ പരിഗണിക്കുമ്പോള്‍ അവര്‍ക്കെല്ലാം വ്യതസ്തങ്ങളായ ഉദയാസ്തമനസ്ഥാനങ്ങള്‍ ഉള്ളതായി അനുഭവപ്പെടുന്നു. മശ്രിക്വു, മശ്രിക്വൈന്‍, മശാരിക്വു, മഗ്രിബ്, മഗ്രിബൈന്‍, മഗാരിബ് എന്നിങ്ങനെ ഏക വചനമായും ദ്വിവചനമായും ബഹുവചനമായും പ്രയോഗിച്ചതില്‍ നിന്നും ഗോളാകൃതിയിലുള്ള ഭൂമിയില്‍ കറങ്ങിവരുന്ന ഉദയവും അസ്തമയവുമാണ് ഇസ്ലാം പരിഗണിച്ചതെന്നു വ്യക്തമാകുന്നു. "സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു" [36:40] എന്ന വചനവും ദിനരാത്രങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു ഗോളതിന്‍മേല്‍ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങള്‍ എന്ന നിലയിലാകുന്നു.

by ചെറിയമുണ്ടം അബ്ദുല്‍ഹമീദ് @ ഇസ്ലാം : വിമര്‍ശനങ്ങളും മറുപടിയും from യുവത ബുക്സ് 


ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമാണ്‌ വിശുദ്ധ ഖുര്‍ആനും ഹദീസും. പ്രവാചകന്‍(സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഓര്‍മപ്പെടുത്തിയത്‌ ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണ്‌. എന്നാല്‍ പ്രവാചകന്റെ(സ) മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌ സ്വഹീഹായതും ദ്വഈഫായതുമായ ഹദീസുകള്‍ വേര്‍തിരിച്ചെടുക്കുന്നത്‌. അപ്പോഴേക്കും മുസ്‌ലിംകളില്‍ ഒരുപാട്‌ അവാന്തര വിഭാഗങ്ങള്‍ രൂപംകൊള്ളുകയും ചെയ്‌തിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായിട്ടും ഖുര്‍ആനിന്‌ അല്ലാഹു നല്‌കുമെന്ന്‌ പറഞ്ഞ സംരക്ഷണം എന്തുകൊണ്ടാണ്‌ ഹദീസിന്റെ വിഷയത്തില്‍ ഇല്ലാതെ പോയത്‌?

സ്വഹാബികളുടെ കാലം മുതല്‍ ഇന്ന്‌ വരെയും മുസ്‌ലിം സമൂഹം ജീവിച്ചുപോന്നിട്ടുള്ളത്‌ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമനുസരിച്ചാണ്‌. ഹദീസ്‌ ഗ്രന്ഥങ്ങള്‍ ക്രോഡീകരിക്കപ്പെടുന്നതിനു മുമ്പും മുസ്‌ലിംകള്‍ നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും നിര്‍വഹിച്ചുപോന്നത്‌ നബി(സ)യുടെ വാക്കുകളെയും പ്രവൃത്തികളെയും പിന്തുടര്‍ന്നുകൊണ്ടാണ്‌. സ്വഹാബികളും തൊട്ടടുത്ത തലമുറക്കാരും നബിചര്യ അവരുടെ മനസ്സുകളിലാണ്‌ പ്രധാനമായും സൂക്ഷിച്ചത്‌. അവരെല്ലാം പ്രവാചക മാതൃക സ്വജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ളവര്‍ക്ക്‌ അറിയിച്ചുകൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. അടുത്ത തലമുറകളില്‍ സാക്ഷരത വ്യാപകമായതോടെ ഹദീസ്‌ ലിഖിതങ്ങള്‍ ഏറെയുണ്ടായി. നബി(സ)യുടെ വിയോഗത്തിനു ശേഷം ഒരു നൂറ്റാണ്ടു കഴിയുന്നതിനു മുമ്പായിത്തന്നെ വിപുലമായ ഹദീസ്‌ ക്രോഡീകരണ യത്‌നങ്ങള്‍ നടന്നിട്ടുണ്ട്‌. വിഷയാടിസ്ഥാനത്തില്‍ അധ്യായങ്ങളായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ തയ്യാറാക്കപ്പെട്ടത്‌ അധികവും രണ്ടും മൂന്നും നൂറ്റാണ്ടുകളിലാണ്‌. അനേകം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ട്‌ ആരോ എഴുതിയുണ്ടാക്കിയതാണ്‌ ഹദീസ്‌ ഗ്രന്ഥങ്ങളെന്ന ധാരണ ഹദീസ്‌ നിഷേധികള്‍ വളര്‍ത്തിയതാണ്‌. ഹദീസുകള്‍ അവഗണിക്കപ്പെടുകയോ വിസ്‌മരിക്കപ്പെടുകയോ ചെയ്‌ത ഒരു കാലഘട്ടവും ഇസ്‌ലാമിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.
മുഹമ്മദ്‌ നബി(സ)യുടെ വാക്കുകളും പ്രവൃത്തികളും വ്യവസ്ഥാപിതമായും സത്യസന്ധമായും ക്രോഡീകരിക്കപ്പെട്ടതുപോലെ മനുഷ്യചരിത്രത്തില്‍ മറ്റൊരു വ്യക്തിയുടെയും വാക്കുകളോ നടപടികളോ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. നബി(സ)യുടെ കാലം മുതല്‍ ബുഖാരിയെപ്പോലുള്ള ഗ്രന്ഥകര്‍ത്താക്കള്‍ വരെ എത്ര റിപ്പോര്‍ട്ടര്‍മാര്‍ ഹദീസുകള്‍ ഉദ്ധരിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ടോ അവരുടെ മുഴുവന്‍ പേരുകള്‍ ക്രമപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ഇതിനാണ്‌ സനദ്‌ എന്ന്‌ പറയുന്നത്‌. സനദുകളിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരുടെയും ജീവചരിത്രം ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്‌. ഹദീസുകളുടെ ബലവും ദൗര്‍ബല്യവും എക്കാലത്തുമുള്ളവര്‍ക്ക്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്താന്‍ ഈ ജീവചരിത്രക്കുറിപ്പുകള്‍ സഹായകമാകുന്നു. അവിശ്വസ്‌തരായ ചിലര്‍ വ്യാജ ഹദീസുകള്‍ ചമച്ചിട്ടുണ്ടെങ്കിലും ഹദീസ്‌ വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടിയവര്‍ക്ക്‌ അവ തിരിച്ചറിയാന്‍ പ്രയാസം നേരിടുകയില്ല. ഇതൊക്കെയും അല്ലാഹുവിന്റെ ഹിതമനുസരിച്ച്‌ ഹദീസുകളുടെ സംരക്ഷണത്തിനായി നടന്ന കാര്യങ്ങളാകുന്നു. വിവിധ വിഷയങ്ങളില്‍ നബിചര്യ എന്താണെന്ന്‌ പണ്ഡിതന്മാര്‍ക്കും ചിന്തകന്മാര്‍ക്കും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടെങ്കിലേ ഹദീസുകള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന്‌ പറയാനൊക്കൂ.

from മുഖാമുഖം @ ശബാബ് വാരിക 

CONNECT WITH US

truth

Enter your email address:

Delivered by FeedBurner

ജാലകം

പുതിയ പോസ്റ്റുകള്‍‌